ബഡ്‌സ് സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

ബഡ്‌സ് റിഹേബിലിറ്റഷൻ സെന്ററുകളിലും ബഡ്‌സ് സ്‌ക്കൂളുകളിലേയും ഭിന്നശേഷി കുഞ്ഞുങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുളള കലോത്സവം ആരംഭിക്കുകയാണ്. കുുടുംബശ്രീ നടത്തുന്ന നാനാന്മുഖമായ ഇടപെടലുകളിലേറ്റവും അഭിനന്ദനീയമായ ഒന്നാണ് ബഡ്‌സ് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. ഭിന്നശേഷി ശാസ്തീകരണത്തിനും പുനരധിവാസത്തിനും ഉതകുന്ന വിധത്തിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് ബഡ്‌സ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. സാമുഹ്യനീതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ ബഡ്‌സ് സ്‌കുൂളുകളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു അത് നേടിയെടുക്കുന്നതിന് ഭിന്നശേഷിക്കാരോടൊപ്പം നിൽക്കുകയും ബഡ്‌സ് സ്‌കൂളുകളുമായി വളരെ അടുത്ത് ഇടപഴകുകയും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുട്ടികൾക്ക് അവരുടെ എല്ലാം കഴിവുകളും വികസിപ്പിക്കാൻ കഴിയുന്ന സർഗ്ഗാത്മകമായ അന്തരീക്ഷം അവരുടെ ജീവിതത്തിൽ പോസിറ്റീവായിട്ടുളള മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ജില്ലാ ബഡ്‌സ് സ്‌കൂൾ ജില്ലാ കലോത്സവം തൃശൂർ ടൗൺ ഹാളിൽ ഉദ്ഘാനം ചെയ്ത് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനതലത്തിൽ അനുയാത്രാ പോജക്ടിന്റെ ഭാഗമായിട്ട് റിഥം എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാഗ്രൂപ്പ് രൂപീകരിച്ചിട്ടുളളത്. എല്ലാ ജില്ലകളിലും കലാഗ്രൂപ്പുകൾ രൂപീകരിക്കണമെന്നാണ് സാമൂഹ്യനീതി വകുപ്പ് കരുതുന്നത്. വിസ്മയകരമായിട്ടുളള കലാചാതുരിയാണ് ഭിന്നശേഷി കുട്ടികൾ പലഘട്ടങ്ങളിലും പ്രദർശിപ്പിക്കുന്നത്. സ്വയംപര്യാപ്തവും ആത്മവിശ്വാസവും ഉറപ്പിച്ചെടുക്കുന്നതും കാര്യപ്രാപ്തിയുളളതുമായിട്ടുളള ജീവിതം ഇവർക്ക് ഉറപ്പിക്കാൻ കഴിയുകയെന്നുളളത് രക്ഷിതാക്കളുടെ ഒരു വലിയ പ്രതീക്ഷയാണ്. അതിനാണ് സർക്കാരും സമൂഹവും കൈകോർത്തു പിടിക്കേണ്ടത്. സന്നദ്ധ സംഘടനകളും സുമനസുകളായ വ്യക്തികളുമെല്ലാം ഇതിനായി കടന്നുവരേണ്ടതുണ്ട്. ഭിന്നശേഷിക്കാരെ കുറിച്ചുളള സമൂഹത്തിന്റെ പൊതുബോധത്തിൽ വളരെ ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹാർദ്ദപരമാക്കി മാറ്റിയെടുക്കണം. എല്ലാ പൊതു ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാനിലയങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ, സിനിമാ തിയ്യറ്ററുകൾ, ലൈബ്രറികൾ, പാർക്കുകൾ എല്ലാം ഭിന്നശേഷി സൗഹാർദ്ദപരമാക്കണം. മനുഷ്യജീവിതത്തിന്റെ എല്ലാ കർമ്മ മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ കടന്നുകയറാൻ നമ്മുടെ ഭിന്നശേഷി കുട്ടികൾക്കാകണം. അതിനാണ് ബാരിയർ ഫ്രീ കേരള എന്ന പദ്ധതി നാം നടപ്പാക്കുന്നത്. ഭൗതീക സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കുക എന്നുളളതുമാത്രമല്ല, മനുഷ്യരുടെ മനോഭാവങ്ങളിലും മാറ്റമുണ്ടാക്കണം എന്നുളളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെ ശാരീരികവും മറ്റുമായുളള പരിമിതി വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന സഹായ ഉപകരണങ്ങൾ പരമാവധി ലഭ്യമാക്കിക്കൊണ്ടും പ്രാരംഭഘട്ടത്തിൽ തന്നെ ഇടപെടലുകൾ നടത്തി വ്യതിയാനങ്ങൾ പരമാവധി കറക്ട് ചെയ്ത് കൊടുക്കാനുളള ശാസ്ത്രീയമായ സംവിധാനങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുകൊണ്ടു വലിയ മാറ്റം സർക്കാർ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇത് വിലയ രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, അതിന് നമ്മൾ സമർപ്പിത ബുദ്ധിയോടുകൂടി പ്രവർത്തിക്കണം. നമ്മുടെ ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് സമൂഹത്തിലൊന്നാമത് പരിഗണന ലഭിക്കണം. 2006 ൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനുശേഷം അവകാശാധിഷ്ടിത സമീപനമാണ് നമുക്കുളളത്. ആർപിഡബ്ലയുഡി ആക്ട് ഭിന്നശേഷി വ്യക്തികൾക്കുളള പ്രത്യേക കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലുളള എല്ലാ സംരക്ഷണങ്ങളും നമ്മുടെ ഭിന്നശേഷി കുഞ്ഞുങ്ങൾക്കായിട്ട് ഉറപ്പാക്കാൻ നമുക്ക് സാധിക്കണം. ഭിന്നശേഷിക്കാരോട് മോശമായി പെരുമാറിയാൽ ശിക്ഷാർഹമായിട്ടുളള കുറ്റമാണ് എന്ന മുന്നറിയിപ്പ് സമൂഹത്തിലുടനീളം നൽകാനും മനുക്ക് സാധിക്കേണ്ടതുണ്ട്. സൗഹാർദം നിറഞ്ഞ സ്‌നേഹപൂർണ്ണമായിട്ടുളള ഒരു സാമൂഹ്യ അന്തരീക്ഷം ഭിന്നശേഷി മക്കുളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിക്കുന്നതിന് അനിവാര്യമായ ഒന്നാണ്. ഇപ്പോൾ 20 ബഡ്‌സ് സ്ഥാപനങ്ങളിൽ നിന്നായി എതാണ്ട് 1000 ത്തിൽ പരം കുഞ്ഞുങ്ങളുണ്ട്. അതിൽ 151 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
രണ്ട് ദിവസം കഴിഞ്ഞാൽ ഡിസംബർ 3 ന് ദിനാചരണം തൃശൂരിൽ വെച്ചാണ് നടത്തുന്നതെന്ന് സന്തോഷത്തോടുകൂടി ഞാനറിയിക്കുകയാണ്. ഇന്റോർ സ്റ്റേഡിയത്തിൽ കാലത്ത് 10 മണിക്ക് ഭിന്നശേഷിക്കാരുടെ ദിനാചരണം ആരംഭിക്കുന്നത്. ഭിന്നശേഷി കുഞ്ഞുങ്ങളുടെ പുനരധിവാസ മേഖലയിൽ ശ്ലാഘനീയമായ സംഭാവനകൾ നടത്തിയ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും എല്ലാം ആദരിക്കുന്ന പരിപാടിയിൽ ഭിന്നശേഷി കുട്ടകളുടെ കലാപരിപാടികൾ ഉണ്ടാകും. സർക്കാർ നൽകുന്ന പരിരക്ഷയും ആനുകൂല്യങ്ങളും എല്ലാം കൃത്യമായി മനസ്സിലാക്കി അത് മക്കൾക്ക് വേണ്ടി പ്രയോജനപ്പെടുത്താൻ രക്ഷിതാക്കൾ ശ്രമിക്കും എന്ന് ഞാൻ കരുതുകയാണെന്നും ബഡ്‌സ് കലോത്സവം ഉദ്ഘാടനം ചെയ്ത് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.